Thursday 23 April, 2020

ആര്‍ദ്രശില്പങ്ങളുടെ നറുമൊഴികള്‍

                                                                                                   

   ചിന്തകള്‍... അവ നിത്യം, നിരന്തരം പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്തേടിക്കൊണ്ടിരിയ്ക്കും. പ്രതികരിയ്ക്കാന്തയ്യാറുള്ള മനസ്സിന് മൌനം പാലിയ്ക്കാനാകില്ല. അത് സ്വാഭാ വികമായിത്തന്നെ കാഴ്ചപ്പാടുകള്‍ അവതരിപ്പിയ്ക്കുംഭവിഷ്യത്തുകള്‍ വിളിച്ചുപറയുംപരി ഹാ രങ്ങള്നിര്‍ദ്ദേശിയ്ക്കും. സാഹിത്യവും, സംസ്കാരവും, രാഷ്ട്രീയവുമെ ന്നല്ല എല്ലാ നിത്യജീവിതപ്രശ്നങ്ങളും ചിന്തകള്‍ക്ക് വിധേയമാകാം. ഇവയോടെല്ലാം ഒരു പോലെത്തന്നെ കൃത്യമായും, വ്യക്തമായും, ശക്തമായും പ്രതികരിയ്ക്കാന്കഴിവുള്ള മന സ്സിന്റെ ചിന്തകളും തീക്ഷ്ണതയും, കൃത്യതയും പുലര്‍ത്തുന്നവയായിരിയ്ക്കും. ഇങ്ങനെ യുള്ള ഒരുപാട് ചിന്തകളുടെ ബഹിര്സ്ഫുരണമാണ് രാജേഷ് മേനോന്രചിച്ചഈറംഎന്ന കൃതി.
   
   പലപ്പോഴായി, പല സദസ്സുകളിലുണ്ടായ വര്‍ത്തമാനങ്ങളും ഫെയ്സ് ബുക് കുറിപ്പുകളു മൊക്കെയാണ് ഇതിലെ ലേഖനങ്ങള്‍. അതുകൊണ്ട് തന്നെ വ്യത്യസ്തമായ വിഷയങ്ങളും, ആഖ്യാനശൈലിയുമാണീ കുറിപ്പുകള്‍ക്ക്. ആ വൈവിദ്ധ്യവും ശൈഥില്യവും വായന കൂടുതല്ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു.

ശോകനാശിനികള്
   
   ബന്ധങ്ങള്‍...  നമ്മുടെ മനസ്സിനെ തരളമാക്കുന്ന ഒരു വാക്കാണത്. ഒരാത്മവിചിന്തനത്തിന് നമ്മെ പലപ്പോഴും പ്രേരിപ്പിയ്ക്കുക ഈ ബന്ധങ്ങളാണ്. നേട്ടങ്ങളും നഷ്ടങ്ങളും കാണിച്ചു തന്ന് ആ നഷ്ടങ്ങളും നേട്ടങ്ങൾ തന്നെയെന്ന് മസ്സിലാക്കിത്തന്ന് ആനന്ദിപ്പിയ്ക്കുന്ന ശോകനാശിനി കള്‍.
  
  “എന്തുനേടീ?”എന്ന സുഹൃത്തിന്റെ ചോദ്യത്തിനു മുന്നില്തന്റെ നേട്ടങ്ങളെക്കുറിച്ചോര്‍ക്കു ന്ന ലേഖകന്‍ “ഒലവക്കോട് പോകാന്ള്ള നീയിന്ന് പാലക്കാട്ടു വരെ എന്നെ കൊണ്ട് വിട്ടിട്ട് എന്ത് കിട്ടി?” എന്ന് ചോദിയ്ക്കുകയും ചെയ്യുന്നു. ഭൌതികതയുടെയും ആത്മീയത യുടെയും തലങ്ങളില്നിന്നുകൊണ്ട് പരസ്പരമുള്ള തിരിച്ചറിവ്.
   
   നോമ്പുതുറകള്സമ്പന്നന്റെ ആചാരമാണ്. വിഭവങ്ങളുടെ സമൃദ്ധി നോമ്പിനെക്കാള്വലു തായി മാറുമ്പോള്നോമ്പ് മുറിയ്ക്കാനേ ആകൂ ദരിദ്രന്. അവന്റെ ഒപ്പം നില്ക്കാനേ അത് മനസ്സിലാക്കുന്ന മനസ്സിനാകൂ.
   
   വീട്ടില്കാത്തിരിയ്ക്കുന്ന വിശക്കുന്ന വയറുകളെക്കുറിച്ചോര്‍ത്ത് തിളയ്ക്കുന്ന ചൂടില്ഉരു കിക്കൊണ്ട് ജോലി ചെയ്യുന്ന, അറിയാതൊന്നു മയങ്ങിപ്പോയാല്‍... എന്ന് ഭയക്കുന്ന പരി ചയക്കാരനായ ബസ് ഡ്രൈവറുടെ കഷ്ടപ്പാടില്വെറുതെ കുറ്റബോധം തോന്നിപ്പോകുന്ന മനസ്സിലും ഈ സഹഭാവം കാണുന്നു.
   
   പത്താം ക്ലാസ് ജയിയ്ക്കുന്നവര്‍ക്ക് മാര്‍ഗ്ഗങ്ങള്പലതാണ്. തോല്‍ക്കുന്നവര്‍ക്കോ? പക്ഷെ ജീവിതത്തില്പ്രായോഗികവിജയം നേടുന്നതവരാണ്. വിശക്കുന്ന വയറിനു മുന്നി ലേയ്ക്ക് സ്വന്തം ചോറ്റുപാത്രം നീക്കിവെയ്ക്കാനുള്ള മനസ്സലിവ് ഉണ്ടാകുന്നതവര്‍ക്കാണ്. തോല്‍ക്കാന്‍ പഠിപ്പിച്ച അവരാണ് ഏറ്റവും വലിയ ഗുരു എന്ന് ലേഖകന്പറയുന്നത് ആ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ്. പരീക്ഷ തുടങ്ങുന്ന ദിവസം പഠിപ്പില്മിടുക്കനായ പ്രിയ സുഹൃത്ത് സുന്ദരമായൊരു പുഞ്ചിരിയോടെ കാണാതെപോയ സംസ്കൃതം നോട്ട് സമ്മാ നിച്ചു. ആ പുസ്തകം കാണാതെ പോയപ്പോള്തെരയാന്‍ ആത്മാര്‍ത്ഥമായികൂടെ കൂടി യവന്‍‍! അവന്റെ ആ പുഞ്ചിരി ജയിച്ചവന്റെ ചിരിയാണ്, തോല്പിച്ചവന്റെ ചിരിയാണ്. ആ കുലീനമായ കള്ളമില്ലാത്ത എത്രയോ പേരുണ്ട്. തോറ്റവര്‍. എന്തിനെയും തെളിഞ്ഞ ചിരി യോടെ കാണാന്കഴിയുന്നവര്‍‍, ആ ചിരി നിലനിര്ത്താന്കഴിയുന്നവര്‍. ജയിച്ചാലും തനിയ്ക്കവരോടോപ്പമേ നില്ക്കാന്കഴിയൂ എന്ന് ലേഖകന്‍  ആവര്‍ത്തിയ്ക്കുന്നു.

   മനസ്സ് എപ്പോഴും താഴെ നില്ക്കുന്നവന്റെ കൂടെയാണ്. (ഇദ്ദേഹം ഈ പുസ്തകം സമര്‍പ്പിച്ചിരിയ്ക്കുന്നത്  ‘അഭയത്തിലെ ജീവിതങ്ങള്‍ക്ക് കൂടിയാണ്.)

വെളിച്ചം
   
   ചുറ്റുപാടുകളെ നിരന്തരം നിരീക്ഷിയ്ക്കുകയും അവയോടു സംവദിയ്ക്കുകയും ചെയ്യുന്ന മനസ്സ് പിഴവുകള്കാണുമ്പോള്അസ്വസ്ഥമാകും. അവ തിരുത്തപ്പെടണമെന്ന തീവ്രമായ ആഗ്രഹമുണ്ടാകും. അതിനുള്ള നിര്‍ദ്ദേശങ്ങളും ആ തീവ്രത നല്കും.
   
   ഒരു തലമുറയെ ക്രിയാത്മകമായ, ക്രിയാശുദ്ധമായ മനസ്സുള്ളവരാക്കിത്തീര്‍ക്കുക എന്നത് അദ്ധ്യാപകരില്‍നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. പത്താം ക്ലാസ് കഴിഞ്ഞാല്‍ വണ്ടിപ്പ ണി പഠിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന നൌഫല്‍, “പ്പോ, ങ്ങള് ഇവടെ വന്നു, ങ്ങടെ വണ്ടി കേടായീന്ന് വിചാരിച്ചോളിന്‍, മ്മക്ക് നേരാക്കാലോഎന്നു പറയു ന്ന നൌഫല്‍ - അവനെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍‍ “പ്രിയപ്പെട്ട അദ്ധ്യാപകസുഹൃത്തുക്കള്‍ഇങ്ങനെയുള്ള കുട്ടികളെ പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ലോകം കാണാന്‍ പഠിപ്പിയ്ക്കട്ടെ എന്ന് ഞാനാ ശിയ്ക്കുന്നു. പാവപ്പെട്ട എത്രയോ കുട്ടികള്‍ക്ക് അദ്ധ്യാപകരേ, നിങ്ങളല്ലാതെ ആരാണ് തുണ...!” എന്നുപറയാനാണ് ലേഖകന് തോന്നുന്നത്.
   
   എളുപ്പവഴിയിലൂടെ എന്തും കരസ്ഥമാക്കാന്‍ശീലിയ്ക്കുന്ന പുതിയ തലമുറയ്ക്ക് അദ്ധ്യയ നത്തിലെ എളുപ്പവഴി ടച്ച്സ്ക്രീനിലെ ആപ്ലിക്കേഷന്‍ ആയിരിയ്ക്കും ഇങ്ങനെ ജയിയ്ക്കു ന്ന കുട്ടിയെ ലേഖകന്വിശേഷിപ്പിയ്ക്കുന്നത്ഒറ്റപ്പെട്ട കുട്ടി’, ‘അയല്പക്കബോധമില്ലാത്ത നാളെയുടെ പൌരന്‍‍’ എന്നെല്ലാമാണ്. അദ്ധ്യാപകന്‍പുതിയ തലമുറയുടെ വേഗം ആര്‍ജ്ജിയ്ക്കണം. അങ്ങനെ കുട്ടിയോടൊപ്പം നിന്നുകൊണ്ടുള്ള ഒരു പാരസ്പര്യമുണ്ടാക ണം. ‘മുകളിലിരുന്നു കാണുന്ന കുട്ടിയല്ല ഒപ്പമുള്ള കുട്ടിഎന്ന് പറയുമ്പോള്‍ഒരു വിദ്യാര്‍ത്ഥിയുടെ വീക്ഷണ കോണിലൂടെ ലേഖകന്നിരീക്ഷിയ്ക്കുകയാണ്, അപഗ്രഥിയ്ക്കുകയാണ്. ലേഖനത്തിനദ്ദേഹം കൊടുത്ത ശീര്‍ഷകം ഉപനിഷത്ത് എന്നാണ്. അദ്ധ്യാപകന്‍സ്വയം ഉപനിഷത്താകണം (ഏറ്റവും അടുത്ത് സ്ഥിതി ചെയ്യണം) വരുംകാലത്തെ അതിജീവിയ്ക്കാന്‍എന്ന വാക്കുക ളില്‍ കേള്‍ക്കാനാകുന്നത് ഒരു അദ്ധ്യാപകന്റെ ശബ്ദം തന്നെയാണ്.
   
   കാലത്തിന്റെ കുത്തൊഴുക്കില്സംസ്കാരങ്ങള്‍ക്ക് പല ഭേദങ്ങള്‍സംഭവിയ്ക്കാം. ആശ യപരമായും, ഭാഷാപരമായുമെല്ലാം. മൃദുവും മോഹനവുമായതു മാത്രമല്ല സംസ്കാരംഅതിന പ്പുറം അതിനും മുന്‍പേ കാളിമ പൂണ്ട പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്നിന്ന് തുടങ്ങണം സംസ്കാ രത്തെ കുറിച്ചുള്ള ചര്‍ച്ച  എന്ന് കണ്ണകിയെ ഓര്‍ത്തുകൊണ്ട് നമ്മെ ചിന്തിപ്പിയ്ക്കുകയാണ് ലേഖ കന്‍‍. ചരിത്രമെന്തെന്നറിയാന്‍‍, വളച്ചൊടിയ്ക്കലുകള്‍ക്കും തേച്ചുമായ്ക്കലുകള്‍ക്കും വിധേയമാകാ ത്ത സംസ്കാരത്തിന്റെ ആഴങ്ങളെക്കുറിച്ച് ചിന്തിയ്ക്കണം.
   
   അനുമോദിയ്ക്കാന്ഒരു മെമെന്റോ അവിഭാജ്യഘടകമെന്നു ചിന്തിയ്ക്കുന്ന ഇക്കാലത്ത് അതില്‍അനുമോദിയ്ക്കപ്പെടുന്നവന്റെ ചിത്രത്തിനു പകരം മഹത്തുക്കളുടെ ചിത്രവും അവ രുടെ സന്ദേശവും ആലേഖനം ചെയ്യണം, അല്ലെങ്കില്‍മെമെന്റോയ്ക്ക് പകരം മഹച്ചരിത ങ്ങളും മഷിപ്പേനയും നല്കണം എന്ന് നിര്‍ദ്ദേശിയ്ക്കുന്ന മനസ്സില്ജൈവവും ശ്രേഷ്ഠവുമാ യ ഒരു സംസ്കാരത്തിന്റെ വളര്‍ച്ചയിലുള്ള ആഗ്രഹമാണ് കാണുന്നത്.   
  
   ‘ഉര്‍വ്വിയെ പുഷ്പിപ്പിയ്ക്കുന്ന കലലേഖകന് ആത്മമാണ്. കാരണം പ്രകൃതിയെ ആത്മമായി കാണണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ‘നമുക്കേറ്റവും പ്രിയപ്പെട്ട ഒരു സ്മരണയോട് ചേര്‍ത്ത് ഒരു മരം സംരക്ഷിയ്ക്കുക, പുഴയോരങ്ങള്സംരക്ഷിയ്ക്കുക, മനോഹരമാക്കുക, മരങ്ങളുടെ ഒരു പാര്‍ക്ക് ഉണ്ടാക്കുക, പൊതു ഇടങ്ങളില്സ്മൃതിയിട ങ്ങളുണ്ടാക്കി നട്ട തൈകളെ ചരിത്രങ്ങളാക്കാം’ – ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങളുടെ സാക്ഷാത്കാരം പ്രകൃതിയെ എത്രമാത്രം മധുരീകരിയ്ക്കും?
   
   ചരിത്രത്തിന്റെ, അനുഭവങ്ങളുടെ, നിലപാടുകളുടെ രാഷ്ട്രീയമായ പുനര്‍വായനകള്‍അനിവാര്യമാകണം എന്നു പറഞ്ഞു കൊണ്ട് വായന തിരിച്ചറിവിനാകണം എന്നോര്‍മ്മി പ്പിയ്ക്കുകയാണ് ലേഖകന്‍. ഇതിഹാസങ്ങളും ചരിത്രവും പുനര്‍വായനയ്ക്കും പുനര്‍വി ചിന്തനത്തിനും വിധേയമാക്കേണ്ടതുണ്ട്. ഓരോ വായനയും പുതിയ വായനയാകത്തക്ക വിധം അതില്നിന്നും വ്യഞ്ജിപ്പിച്ചു കിട്ടുന്നത് പുതുമകളാണ്. നമ്മുടെ ഇന്ത്യയെ നാം അങ്ങനെ കണ്ടെത്തേണ്ടതുണ്ട് എന്നു പറയുമ്പോള്‍ശരിയായ തിരിച്ചറിവിന് വായന ഏതുവിധമാകണം എന്നുകൂടിയാണ് പറഞ്ഞു തരുന്നത്.  
   
   വായന സമം പുസ്തകം എന്ന നിലവിലുള്ള സമവാക്യത്തെ വിലയിരുത്തുമ്പോള്‍ കാല ഗതിയുടെ വേഗം അതിലും തിരുത്തുകള്വരുത്തുന്നതായി ലേഖകന്‍ നിരീക്ഷിയ്ക്കുന്നു. കടലാസ് ഉപയോഗിയ്ക്കാതിരുന്നാല്‍എത്രയോ മരങ്ങള്‍ക്ക് അതിജീവനമാകാം എന്ന് കരുതുന്ന കാല ത്തിനനുസൃതമായി വായന സമം അക്ഷരം എന്നൊരു പുതിയ സമവാക്യം രൂപപ്പെടുത്തി യെ ടുക്കേണ്ടതുണ്ട്. അക്ഷരങ്ങളുടെ വെളിച്ചം പുതിയ കാലത്തിന്റെ വെളിച്ചമാകട്ടെ എന്നൊരു ശുഭ പ്രതീക്ഷയും മുന്നോട്ടു വരികയാണ്.   
   
   അതിനിടയിലൊരു വ്യത്യസ്ത ചിന്ത. കരിമഷി, കരിവള, നെറ്റിപ്പട്ടം കെട്ടിയ കരിവീരന്‍‍, ശബരിമലയാത്രികരുടെ കറുത്ത ഉടുപ്പ്, കരിനീലക്കണ്ണഴകീ..., കറുകറുത്തൊരു പെ ണ്ണാണ്... എന്നിങ്ങനെയുള്ള പാട്ടുകള്‍ - കറുപ്പിന് ഏഴഴകാണ്. അപ്പോള്കറുപ്പിനെ പ്രതിഷേധത്തിന്റെ നിറമാക്കണോ ? പ്രതിഷേധസൂചകമായി പറയുന്ന കരിദിനത്തെഇരുള്‍ദിനമാക്കിക്കൂടെ ?
   
   ഒത്തുചേരലുകള്‍വാര്‍ദ്ധക്യത്തിന്റെ വൈരസ്യങ്ങളെ ഇല്ലാതാക്കും, വാര്‍ദ്ധക്യം തളര്‍ച്ച  യല്ല, വളര്‍ച്ചയാണ് എന്ന ബോധമുണ്ടാക്കും, അടുത്ത തലമുറയെ അന്തരങ്ങളില്ലാതെ ചേര്‍ത്തു വെയ്ക്കുകയുമാവാം എന്ന വാക്കുകള്‍ അവശമായിപ്പോകുന്ന വാര്‍ദ്ധക്യത്തിന് ഒരു സാന്ത്വന മാണ്.
   
   കാലത്തിനനുസരിച്ച് മനുഷ്യന്മാറുന്നു എന്നതൊരു സത്യം തന്നെ. സോഷ്യല്‍മീഡിയ കള്‍‍ ‘എല്ലാറ്റിന്റെയും മൈതാനമല്ല, മൈതാനത്തേയ്ക്ക് തുറക്കുന്ന വാതിലുകളായി മാറണംഎന്ന വാക്കുകള്‍ഒത്തൊരുമയുടെ സുന്ദരചിത്രമാണ് വരച്ചിടുന്നത്. മാനവികതയുടെ ഒത്തൊരുമ സര്‍ഗ്ഗാത്മകതയാകുന്നു. അവിടെയും വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാനെത്തുന്ന സ്ഥാപിത താല്പര്യക്കാരുണ്ടാകാം. മനുഷ്യമനസ്സില്‍‍ അന്ധവിശ്വാസങ്ങളുടെ ഇരുള്‍ മൂടണമെന്നു കരുതു ന്ന ദുഷ്ടതകളെ, തന്ത്രങ്ങളെ തിരിച്ചറിവിന്റെ പ്രകാശം കൊണ്ട് അകറ്റണം. അന്ധകാര ത്തില്‍ നിന്ന് വെളിച്ചത്തിലേയ്ക്കുള്ള യാത്രയില്‍ ലോകത്തിനു തന്നെ വെളിച്ചമാകാം എന്ന പ്രതിബദ്ധതയാണ് ലേഖകന്‍ നല്‍കുന്ന നിര്‍ദ്ദേശം. ‘നമുക്ക് ജീവിതം കൊണ്ട് ഒരു സംസ്കാര മുണ്ടാക്കാം. എന്റെ ജീവിതമാണ് എന്റെ സംസ്കാരം എന്ന് അഭിമാനത്തോടെ പറയാംഎന്ന വാക്കുകള്‍അതിനടിവരയിടുന്നു.  

ഈടുവെപ്പുകള്
   ഒരു വ്യക്തിയ്ക്കായാലും സമൂഹത്തിനായാലും മനസ്സോടു ചേര്‍ന്നുകിടക്കുന്ന ചില ഘടകങ്ങളുണ്ട്. അവ സങ്കല്പങ്ങളാകാം, വിശ്വാസങ്ങളാകാം, ആചാരങ്ങളാകാം, ചരിത്രമോ പുരാവൃത്തമോ ആകാം, യാഥാര്‍ത്ഥ്യവുമാകാംഎന്തുതന്നെയായാലും അവ നമ്മുടെ സംസ്കാ രത്തിന്റെ ഈടുവെപ്പുകളാണ്. ഏതു വിഗ്രഹഭഞ്ജകത്വത്തിന്റെ പേരിലും നമുക്ക് നിഷേധിയ്ക്കാന്കഴിയാത്ത ചില ചിരപ്രതിഷ്ഠകള്‍. ഓരോ കാഴ്ചയും പല മാനങ്ങളില്ദര്‍ശിയ്ക്കുകയും, വിലയി രുത്തുകയും ചെയ്യുന്ന ഒരു യാത്രികന്റെ നിരീക്ഷണങ്ങള്ഈ ഈടുവെപ്പുകളുടെ മൂല്യമെന്തെന്ന് വിശദമാക്കുന്നു.
   
   ‘ഭൂമിയുടെ അവകാശികള്‍’ എന്ന് സമസ്ത ജീവജാലങ്ങളെയും കുറിച്ച് പറഞ്ഞത് ബഷീറാണ്. ‘ഉള്‍ക്കൊള്ളാനോ ചേര്‍ന്നുപോകാനോ കഴിയാത്ത പ്രയോഗം വേറെയുണ്ടാ വുകയുമില്ലഎന്നതിനെ അതിന്റെ സൌന്ദര്യത്തിന്റെ മറുപുറമായി ലേഖകന്കാണുന്നു. മണ്ണിനെ പുഷ്പിതമാക്കുന്ന ജീവികളില്ഇദ്ദേഹം പ്രധാനിയായി കാണുന്നത് മണ്ണിരയെയാ ണ്. “ഇലകള്മൂടിക്കിടക്കുന്ന ഒരിടവും ഇത്തിരി ഈര്‍പ്പവും മണ്ണിരകളും മാത്രം മതി ജൈവികമായ ഒരു ലോകം രൂപപ്പെടുത്താന്‍” –പുനര്‍നിര്‍മ്മിതി ഇത്രയും ലളിതവും സുന്ദ രവുമായി നിര്‍വ്വഹിയ്ക്കാന്മറ്റാര്‍ക്ക്  കഴിയും? തവളനാമറപ്പോടെ കണ്ട തവള.വി. വിജയന്സുന്ദരമായ ഭാഷയിലാവിഷ്കരിച്ച തവളവംശനാശം നേരിടുന്ന ജീവിയാണ്. നഷ്ടബോധ ങ്ങളാണല്ലോ നമ്മെ വാഴ്ത്തുപാട്ടുകള്‍ക്ക് പ്രേരിപ്പിയ്ക്കുക. ഇനി മണ്ണിരയുടെ കാര്യത്തിലും അത് സംഭവിയ്ക്കുമെന്ന് ലേഖകന്റെ ദീര്‍ഘദര്‍ശനം – “അവസാനത്തെ മണ്ണിരയും ഇല്ലാതായി മണ്ണ് സുഷിരങ്ങളില്ലാത്ത ഒരു ഖരവസ്തുവായി മാറുമ്പോഴാണ് നാം മണ്ണിരയുടെ പോയകാലത്തെ സുവിശേഷം പറഞ്ഞു തുടങ്ങുക”.
   
   ഓണം എന്നതിനേക്കാള്ഓണക്കാലം എന്നു പറയാനാണ് തനിയ്ക്കിഷ്ടമെന്ന് ലേഖകന്‍. പല ഉത്സവങ്ങളുടെയും, പെരുന്നാളിന്റെയും, കൊയ്ത്തിന്റെയും കാലം; നോക്കുന്നിടത്തൊക്കെ പൂക്കള്നിറയുന്ന കാലം. ഐതിഹ്യത്തെ ഇദ്ദേഹം നഷ്ടസ്മൃതിയായല്ല കാണുന്നത്, വിദൂരമായ ഒരു പ്രത്യാശയായാണ്. സഹോദരന്അയ്യപ്പന്നടത്തിയ മിശ്ര ഭോജനം ഐതിഹ്യമല്ല, ചരിത്രമാണ്. സമതയുടെയും, സാഹോദര്യത്തിന്റെയും സുഖപ്രദമായ സ്വപ്നസാക്ഷാത്കാരം അവിടെ തുടങ്ങുന്നു.
   
   പലരൊരുമിയ്ക്കുമ്പോള്അവിടെ വൈവിദ്ധ്യങ്ങളുടെ ഒരു സുന്ദരമായ കലരല്സംഭവിയ്ക്കുന്നുചിന്തയായാലും, വിശ്വാ സമായാലും, ഭക്ഷണമായാലും. വൈവിദ്ധ്യങ്ങളുടെ ആ മിശ്ര ണത്തെ ലേഖകന്ജൈവം എന്ന് വിളിയ്ക്കുന്നു. അതെല്ലാം മനസ്സില്നില്ക്കുമ്പോഴും സൈബര്‍ലോകം സൌഹൃദ ത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്തുറന്നുതരുമ്പോഴും മനു ഷ്യന്പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നു, ഒപ്പമുള്ള വ്യക്തിയെ തിരിച്ചറിയാതെ പോകുന്നു എന്നത് ഒരു ആകുലതയാണ്. ജൈവമല്ലാത്ത ഒന്നുമില്ലാത്ത പഴയ മണ്‍വീടുകള്ഇന്ന് നമു ക്കന്യമാണ്, ഇന്ന് നമ്മള്കാണുന്ന കലാപരമായ മണ്‍വീ ടുകളുടെ വിഭാഗത്തില്അവ പെടുന്നില്ല എന്ന് പറയുമ്പോഴും ഇന്ന് റിട്ടയര്‍മെന്റ് ആരുടെയും മനസ്സില്പ്രയാസങ്ങളു ണ്ടാക്കുന്നില്ല. കാരണം അതവസാനമല്ല, തുടക്കമാണ്, തുടക്കങ്ങളാണ്, സ്വതന്ത്രമായ ലാഭകരമായ മറ്റെന്തൊക്കെ യോ നേട്ടങ്ങളിലേയ്ക്ക് നേരത്തെ കണ്‍നട്ടുവെച്ചതാണ് എന്ന് കാണുമ്പോഴും  കാലത്തിന്റെ സൌകര്യങ്ങളും ലാഭവും തേടി യുള്ള യാത്രയില്ആശങ്കാകുലനാവുകയാണ് ലേഖകന്‍.
   
   നിള, കേരളത്തിന്റെ ആത്മാവെന്നു തന്നെ വിശേഷിപ്പിയ്ക്കാവുന്ന നിള, ആനമലനിര കളില്ഗംഗാസാന്നിദ്ധ്യമായുണ്ടായ നദി എന്ന് ഐതിഹ്യവും കേരളത്തിലൂടെയും തമിഴ് നാട്ടിലൂടെയും ഒഴുകുന്ന നദി എന്ന് ചരിത്രവും പറയുന്ന നിള - വെള്ളം എന്ന വലിയ സത്യം; ആത്മാക്കള്ക്ക് നിത്യശാന്തി നേരുന്ന, ചാവേറുകള്പിടഞ്ഞൊടുങ്ങിയ, പെരുന്തച്ചന്റെ കരവിരുതിന് സാക്ഷ്യം വഹിയ്ക്കുന്ന തിരുനാവായ; ആ കരവിരുത് തിരിച്ചെടുക്കാനാവാത്ത വിധം ഉറഞ്ഞുകൂടിയ പന്നിയൂര്ക്ഷേത്രം; രായിരനെല്ലൂരില്നിളാതീരത്തിന്റെ മിത്തുക ള്‍ക്ക് ഭ്രാന്തന്‍ചിരിയുമായി സാക്ഷ്യം വഹിയ്ക്കുന്ന നാറാണത്തുഭ്രാന്തന്റെ ഭ്രാന്താചലം - എല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഈടുവെപ്പുകളെന്ന് ലേഖകന്അടയാളപ്പെടുത്തുന്നു.
 
അപരം അതിരുകളില്ലാതെ
   ആത്മവും അപരവും ഒരേ മനസ്സിലെ ചിന്തകളുടെ ദ്വന്ദ്വങ്ങളാണ്. ആത്മം നന്നാകുമ്പോ ഴാണ്അപരം ശ്രേഷ്ഠമാകുന്നത്. ചിന്തകളുടെ പാരമ്യത്തില്ഹൃദയം ഏറ്റവും വിശാലമാകു ന്നിടത്ത് ആത്മവും അപരവും അദ്വൈതഭാവമാര്‍ജ്ജിയ്ക്കുന്ന മനോരഞ്ജകമായ കാഴ്ചയും നമുക്ക് കാണാനാകും.
   
   സാമൂഹികപ്രതിബദ്ധതയുള്ള ഒരു വ്യക്തിമനസ്സ്  സമൂഹത്തിന്റെ ഓരോ സ്പന്ദനവും ഏറ്റുവാ ങ്ങാന്എപ്പോഴും സജ്ജമായിരിയ്ക്കും. സമൂഹത്തില്നടക്കുന്ന ദൈനംദിനസംഭവങ്ങളോരോ ന്നും അതിന്റെ ഇന്നലെകളെയും, ഇന്നിനെയും, നാളെയെയും കുറിച്ച് ചിന്തിയ്ക്കാന്ആ മനസ്സി നെ പ്രേരിപ്പിച്ചു കൊണ്ടേയിരിയ്ക്കും. ആ ചിന്തകളുടെ അനുസ്യൂതി വാഗ്രൂപങ്ങളായെത്തി നവംന വമായ ചിന്താപഥങ്ങള്നമുക്ക് മുന്നില്തെളിയിയ്ക്കും.
   
   “ഇന്ത്യയില്എന്നോ വരാനിരിയ്ക്കുന്ന സവിശേഷമായ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഗാന്ധിജി മുന്നോട്ടു വെച്ച ഹേ റാം എന്ന പ്രാര്‍ത്ഥനയാണ് നമ്മുടെ ദേശീയതയുടെ ആദ്യ ത്തെ പ്രതിരോധങ്ങളില്ഒന്ന്എന്ന് അഭിപ്രായപ്പെടുന്ന ലേഖകന്‍ “നമ്മുടെ ജനാധിപത്യം എന്ത് എന്ന നാളെയെകുറിച്ചുള്ള ചോദ്യങ്ങളാണ് ഇന്നത്തെ പ്രതിരോധങ്ങള്‍” എന്ന് പറയുന്നു. “പ്രതിരോധങ്ങളുടെ പുതിയ കാലത്ത് സൈബര്‍സ്പേസുകളിലും ക്രിയാത്മകമായി ചേര്‍ന്നു നിന്നുകൊണ്ടുതന്നെ നമുക്കു തെരുവുകളിലേയ്ക്ക് പോകാംഎന്ന് പറയുന്നിടത്ത് ഫലപ്രദമായ പ്രതിരോധത്തിന്റെ വിഭിന്നമുഖങ്ങളാണ് ഇദ്ദേഹം മുന്നോട്ടു വെയ്ക്കുന്നത്
  
    ജാതിവ്യവസ്ഥ ഇല്ലാതായെങ്കിലും ജാതി ഇല്ലാതായിട്ടില്ല. മതേതരമെന്ന ഒരു വിഭാഗത്തില്വ്യക്തിയ്ക്ക് സ്വയമുള്‍പ്പെടുത്താമെന്ന അവസ്ഥ ഇന്നുണ്ട്. ആ കുട്ടികള്നാളെ ജാതി പരിഗണി യ്ക്കാതെ വിവാഹിതരായി ജാതിയില്നിന്നും തീര്‍ത്തും അന്യമായ അടുത്ത തലമുറയ്ക്ക് ജന്മം നല്കും. അങ്ങനെ ഒന്നോ രണ്ടോ തലമുറകള്‍ക്കപ്പുറത്ത് ജാതിരഹിതമായൊരു സമൂഹം ഉണ്ടാകുമെന്നൊരു ശുഭപ്രതീക്ഷമേല്‍കീഴ് വ്യവസ്ഥകള്തകരണം, നിയമപരമായും, സാമൂ ഹികമായുംഎന്ന് ചിന്തിയ്ക്കുന്ന ലേഖകനുണ്ട്.
   
   കമ്മ്യൂണിസത്തെയും ആയുര്‍വ്വേദത്തെയും ലേഖകന്താരതമ്യം ചെയ്തുനോക്കുകയാണ്. എല്ലാവരും ഒന്നായി ഒറ്റ മനുഷ്യനാകുമ്പോള്കമ്മ്യൂണിസം അവസാനിയ്ക്കുന്നു, എല്ലാവരും നിരോഗരാകുമ്പോള്‍  ആയുര്‍വ്വേദവും അവസാനിയ്ക്കുന്നു. പക്ഷെ അവസാനിയ്ക്കുന്നില്ല. എല്ലാ വരും ഒന്നാകുന്നില്ല, എല്ലാവരും നിരോഗരാകുന്നില്ല. ആദര്‍ശശാലിയായ, ആദര്‍ശം കൊണ്ട് വിശപ്പടങ്ങാത്ത ഒരു പാവം കമ്മ്യൂണിസ്റ്റുകാരന് അന്നത്തിനുള്ള കാശ് താനെപ്പോഴും സൂക്ഷി യ്ക്കുന്നു, വെറുതെ എന്ന് ലേഖകന്വെറുതെയായ ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നു.  
   
   തോക്കുകള്കൊണ്ട് ധീരമായ ശബ്ദങ്ങളെ ഇല്ലാതാക്കാന്ശ്രമിയ്ക്കുമ്പോള്ഏകാധിപത്യം സ്വയം ഭീരുവായി മാറുകയാണ് ചെയ്യുന്നത്. വെടിയേറ്റു വീണവരെ കാലം ഏറ്റുവാങ്ങി വിജയി പ്പിയ്ക്കും. മഹാബലി, കര്‍ണ്ണന്‍ എന്നിങ്ങനെയുള്ള പുരാണകഥാപാത്രങ്ങളും ഗാന്ധിജി തൊട്ട്  കല്‍ബുര്‍ഗി, പന്‍സാരെ, ദാബോല്ക്കര്‍, ഗൌരി ലങ്കേഷ്  തുടങ്ങിയ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം ഇതിനു സാക്ഷ്യം വഹിയ്ക്കുന്നു. ദുര്‍ബ്ബലമായ ശരീരത്തെ ഇല്ലായ്മ ചെയ്യാ നേ ഭീരുതയ്ക്കാകൂ, അതിനുള്ളിലെ ധീരമായ ആത്മാവ് കാലത്തെ നയിയ്ക്കും എന്ന പ്രഖ്യാപന മാണ് ഇവിടെ ഉയരുന്നത്.
   
   ശരീരം, മുഖം, ഉടുപ്പ്, വഴി, ജീവിതംഎല്ലാം മിനുസമാക്കാനാണ് നാമെപ്പോഴും ആഗ്രഹി യ്ക്കുന്നത്. മിനുസമാര്‍ന്ന വഴികളിലൂടെ നീങ്ങുന്ന രാഷ്ട്രീയനേതാക്കള്പണ്ട് ഈ വഴികള്പരുക്ക നായിരുന്നു എന്ന് മറക്കുന്നു. തല നരച്ചവരുടെ പ്രസ്ഥാനമല്ല നമുക്കാവശ്യം എന്ന് പ്രതിഷേധ മുയരുമ്പോള്തല കറുപ്പിയ്ക്കുന്നു. മിനുസമുള്ള മുഖങ്ങളുടെ കാപട്യം ലേഖകന്വ്യക്തമാക്കുന്നു.
   
   പുതിയത് പലതും ആവശ്യങ്ങളെന്നു കരുതി സ്ഥാപിയ്ക്കാന്ശ്രമിയ്ക്കുമ്പോള്പഴയവ സ്വാഭാവികമായും അനാവശ്യങ്ങളായി കണക്കാക്കി പിഴുതു മാറ്റപ്പെടുന്നു. മാറുന്ന കാലത്തിനു മുന്നില്സാക്ഷ്യം വഹിച്ച് ഒരു കാലത്തെ നേര്‍വഴിയ്ക്ക് നയിച്ചവര്‍ക്ക് (പ്രതിമകളാണെങ്കിലും) നില്‍ക്കാനും പ്രയാസം തന്നെ. പിഴുതെറിയുമ്പോള്കൂടെ അടര്‍ന്നു പോകുന്നത് വിലപ്പെട്ടത് പലതുമാണ്നമ്മുടെ സംസ്കാരത്തിന് സംഭവിയ്ക്കുന്ന അംഗഭംഗത്തിലുള്ള വേദനയാണ്  ഇവിടെ പ്രകടമാക്കുന്നത്.
   
   എഴുത്തിന്റെ സുല്‍ത്താന്റെ ജീവിതാനുഭവങ്ങള്തീക്ഷ്ണങ്ങളായിരുന്നു. ബഷീര്വായന പോലെയോ ബഷീര്വില്പന പോലെയോ സുകരമല്ല ബഷീര്പഠനങ്ങളെന്ന് ഓര്‍മ്മിപ്പി യ്ക്കുമ്പോള്‍ , .വി. ഉഷ ഗാനരചനാരംഗത്ത് കൂടുതല്അംഗീകരിയ്ക്കപ്പെടേണ്ടതായിരുന്നുവെന്നു ചിന്തിയ്ക്കുമ്പോള്‍, വരാനിരിയ്ക്കുന്ന ദുരിതങ്ങള്കണ്ടറിഞ്ഞ് വേദനിച്ചെഴുതിയവര്‍ - അത് കവിത യാണ്, അവരാണ് കവികള്‍, മൊബൈലിനു മുന്‍പുള്ള കവിത, ശേഷമുള്ളവ തല്‍സമയ കവിതകളാണ് എന്ന് അഭിപ്രായപ്പെടുമ്പോള്വഴി തെറ്റിപ്പോകുന്ന വിലയിരുത്തലുകളും ധാര ണകളും സാഹിത്യത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്നു കൂടി യാണ് ലേഖകന്വ്യക്തമാക്കുന്നത്.
   
   സ്നേഹം നിറഞ്ഞ മനസ്സു കൊണ്ടും വാക്കു കൊണ്ടും എന്നേയ്ക്കും ഓര്‍ത്തുവെയ്ക്കാവുന്ന ചിത്രങ്ങ ളായി മനസ്സില്പതിയുന്നവര്‍... ആ ചേര്‍ത്തുവെയ്ക്കലുകള്‍  ‘പതിഞ്ഞ ചിത്രങ്ങളേക്കാള്പറ ഞ്ഞ വാക്കുകളേക്കാള്മനോഹരംഎന്ന് പറയുമ്പോള്ലേഖകന്അതുതന്നെയാണ് യഥാര്‍ത്ഥ സെല്‍ഫി എന്ന തന്റെ തിരിച്ചറിവാണ് പ്രകടമാക്കുന്നത്.  
  
 അടങ്ങാത്ത മനസ്സ് അലയടിച്ചു കൊണ്ടേയിരിയ്ക്കും. മനസ്സിന്റെ അതിര്‍വരമ്പുകള്ഭേദിച്ച് അവ പുറത്തേയ്ക്കൊഴുകുമ്പോള്‍  അവ ഇങ്ങനെ നമുക്ക് കാഴ്ചകളാകുന്നു, ശബ്ദങ്ങളാകുന്നു, പ്രകാ ശമാകുന്നു.
   
  താന്പറയുന്ന ഏതുകാര്യവും അനുവാചകഹൃദയത്തിലേയ്ക്കെത്തിയ്ക്കുവാന്ഒരെഴുത്തുകാരന് ഏറ്റവും അത്യാവശ്യമായ ഉപാധിയാണ് ഭാഷ. ‘ഈറത്തെക്കുറിച്ച് പറയുമ്പോള്ഒരു പക്ഷെ ഏറ്റവും ആദ്യം പറയേണ്ട ഘടകം ഭാഷയാണെന്ന് തോന്നും. ‘ഈറംഎന്ന പേരില്നിന്നു തുടങ്ങി കൃതിയിലുടനീളം തുടിച്ചു നില്ക്കുന്ന ജീവസ്സുറ്റ ഭാഷയുടെ വശ്യത അത്ര ശ്രദ്ധേയമാണ്. ‘പിടയാതെ നീറാന്പിടച്ചിലിന്റെ ഓര്‍മ്മകള്മതിയല്ലോ’, ‘നിലാവില്നിഴലിനേ ജീവനുള്ളൂ’, ‘അധികാരം വിട്ടിറങ്ങിയവരുടെ പേരില്ആരൊക്കെയോ അധികാരം കൊയ്തു കൊണ്ടിരിയ്ക്കട്ടെ, കൊട്ടാരം വിട്ടിറങ്ങിയവരുടെ പേരില്കൊട്ടാരങ്ങളുണ്ടാക്കട്ടെ’, ‘അന്തകന്വിത്തിന്റെ അപ്പോസ്തലന്മാര്ചിരിയ്ക്കട്ടെ’, ‘പറഞ്ഞു പറഞ്ഞ് പതം വരുത്താനല്ല, കൂടുതല്ജാഗ്രതയോടെ നിലകൊള്ളാനാണ്ഓരോ വാക്കിനും സാദ്ധ്യമാകേണ്ടത്എന്നിങ്ങനെ സാന്ദര്‍ഭികമായി ഭാഷ ആര്‍ദ്രവും,  കൃത്യവും, തീവ്രവുമൊ ക്കെയാകുന്നത് വളരെ ഹൃദ്യമാണ്.
   
  സാമൂഹ്യ - സാംസ്കാരികസാഹിത്യ പ്രവര്‍ത്തകന്‍, പ്രകൃതിസ്നേഹി, യാത്രികന്എ ന്നിങ്ങനെ എഴുത്തുകാരന്റെ ആത്മത്തിന്റെ വൈവിദ്ധ്യങ്ങളും ഈ കൃതി പ്രകടമാക്കുന്നുണ്ട്.
    
   തീര്‍ത്തും ജൈവമാണ്ലേഖകന്അവതരിപ്പിയ്ക്കുന്ന ആശയങ്ങള്‍. പുറംചട്ടയടക്കം ഈ കൃതി കാഴ്ചവെയ്ക്കുന്നത് അങ്ങനെയൊരു ലോകമാണ്.
  
  “ഈര്‍പ്പം നിറഞ്ഞ മണ്ണില്മണ്ണിര താഴേയ്ക്കൂര്‍ന്നു പിന്നെ മുകളിലേയ്ക്ക് ചേക്കേറുമ്പോള്മണ്ണിന്റെ മുകളില്കാണുന്ന എത്രയോ കുഞ്ഞു കുഞ്ഞു മണ്‍ഗോപുരങ്ങള്‍...  ഈറമില്ലാത്ത മണ്ണില്മണ്ണിരകളില്ല. ഈ ഈറന്മണ്ണിലെ സ്നേഹത്തിന്റെ കുഞ്ഞു കുഞ്ഞു ഗോപുരങ്ങള്ഇങ്ങനെയുംഎന്ന് രാജേഷ് മേനോന്മുഖവുര കുറിയ്ക്കുന്നു. ആരും ശ്രദ്ധിയ്ക്കാത്ത, ഞാഞ്ഞൂള്എന്ന് അവഗണിയ്ക്കുന്ന മണ്ണിരയെ മണ്ണിന്റെ വിധാതാവായാണ് ലേഖകന്കാണുന്നത്. മണ്ണിനെ സദാ ജീവസ്സുള്ളതാക്കി നിലനിര്‍ത്താന്ഈ മണ്ണിരകളുടെ യത്നം വേണം. സ്നേഹാര്‍ ദ്രമായ മനസ്സിന് ലോകത്തെത്തന്നെ ജീവസ്സുള്ളതാക്കി നിര്‍ത്താന്‍ കഴിയുമെന്ന് തന്റെ ചിന്ത കളിലൂടെ, വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ തെളിയിയ്ക്കുകയാണിദ്ദേഹം. ‘സ്നേഹത്തിന്റെ ഈ കുഞ്ഞു കുഞ്ഞു ഗോപുരങ്ങള്‍ക്ക്അത്തരമൊരനുഭൂതി അനുവാചകനിലുളവാക്കാന്കഴിയും.
   
   നടന്നു തീര്‍ന്ന വഴികളില്നിന്ന് ലഭിച്ച പ്രകാശം നടക്കാനിരിയ്ക്കുന്ന വഴികളിലേയ്ക്ക് പ്രസരിപ്പിയ്ക്കുന്ന പഥികന്‍. മണ്ണിനെ ചേര്‍ത്തുപിടിച്ച്, ആകാശത്തോളമുയര്‍ന്ന്, നിലാ വണിഞ്ഞ് , ജലം സ്പര്‍ശിച്ച്അങ്ങനെയൊരു യാത്ര. അറിയാതെ നമ്മളും സഹയാത്രി കരായിത്തീരുന്ന ഒരനുഭൂതി.
   
   ആദ്യവസാനം കൊടുത്തിട്ടുള്ള ചിത്രങ്ങളോരോന്നും ആത്മാപരങ്ങളെ സ്പര്‍ശിയ്ക്കുന്ന നറുവര്‍ത്തമാനങ്ങളുടെ ഹൃദ്യതയ്ക്കാഴം കൂട്ടുന്നു. താനുള്‍പ്പെടുന്ന ചിത്രങ്ങള്പലതും തന്റെ ആദര്‍ശങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സൂചകങ്ങളാണ്, ആത്മവിമര്‍ശനവും കാണാം.
   
   സോഷ്യല്‍മീഡിയയുടെ സാദ്ധ്യതകള്ഭംഗിയായി ഉപയോഗിയ്ക്കുന്ന വ്യക്തിയാണ് ലേഖകന്‍. ഫെയ്സ് ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരം കൃത്യമായി പ്രതികരിയ്ക്കുകയും ആ കുറിപ്പുകള്സമാഹരിച്ചപ്പോള്ആമുഖമായി അവ വായിച്ച സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്ചേര്‍ക്കു കയുമൊക്കെ ചെയ്തതിലൂടെ നമുക്കത് സുവ്യക്തമാണ്. പക്ഷേ സോഷ്യല്‍മീഡിയയ്ക്ക് പ്രജ്ഞ പണയം വെയ്ക്കുന്ന ന്യൂ ജെന്ആകുന്നില്ല ഇദ്ദേഹം. സാമൂഹികപ്രതിബദ്ധത ഏറ്റെടുക്കുന്ന ഒരു വ്യക്തിയ്ക്ക് ഏതെങ്കിലുമൊരു തലമുറയുടെ മാത്രം വക്താവായിരിയ്ക്കാന്സാധിയ്ക്കില്ല. സമൂഹോ ന്നമനത്തിന് ആവശ്യമായതെന്ത് എന്നതില്മാത്രമേ അവരുടെ ദൃഷ്ടി പതിയൂ. വയോവാര്‍ ദ്ധക്യമല്ല ഈ നിരീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും പിന്നിലെ പക്വതയ്ക്ക് പ്രേരകമെ ന്നതും എടുത്തു പറയേ ണ്ടതാണ്.
   
   നനഞ്ഞ മണ്ണില്പാദമൊന്നു സ്പര്‍ശിച്ചാല്നേര്‍ത്തൊരു നനവ്, മനസ്സിനെ ആര്‍ദ്രമാക്കുന്ന നേര്‍ത്തൊരു നനവനുഭവപ്പെടും. പാദമൊന്നമര്‍ന്നാലോ, കിനിയുന്ന നനവ്ആകെ കുതിര്‍ക്കു ന്നൊരാര്‍ദ്രതയായിരിയ്ക്കും നല്കുക. രണ്ടാമതൊന്നു വായിയ്ക്കുമ്പോള്ഈ കൃതി നല്‍കുന്ന അനുഭ വവും അതുതന്നെ. ഇങ്ങനെ ഞാനും ചിന്തിച്ചിട്ടുണ്ടല്ലോ, എഴുതിയിട്ടുണ്ടല്ലോ, ചെയ്തിട്ടുണ്ടല്ലോ എന്നൊക്കെ പലപ്പോഴും തോന്നിപ്പോകുന്നു.
   
   ‘ഇനിയും എന്ന ഒറ്റവാക്കില്‍’ തന്നെ എഴുതിപ്പിച്ചവര്‍ക്കാണ് രാജേഷ് മേനോന്ഈ കൃതി സമര്‍പ്പിച്ചിരിയ്ക്കുന്നത്. നിസ്സംശയം നിറഞ്ഞ മനസ്സോടെത്തന്നെ എഴുത്തുകാരനോട്പറയട്ടെ,     
ഇനിയും... ഇനിയുമിനിയും...

               
                ഈറം
       
      രാജേഷ് മേനോന്
     
   ആപ്പിള്‍ ബുക്സ്, തച്ചമ്പാറ
             
         പാലക്കാട്
            
         പേജ് : 128
            
          വില : 130
                                                                                                                                                                                                           

                                     

Thursday 25 May, 2017

പ്രണയസൌരഭ്യങ്ങളുടെ സംഗമം

  
                                                                                                                                  

Let me not to the marriage of true minds                                                       

Admit impediments, Love is not love                                                           

Which alters when it alteration finds,
                          
It is an ever-fixed mark
                         
That looks on tempests and is never  shaken  

പ്രണയത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുള്ള ഷേക്സ്പിയര്‍ വചനങ്ങളെ മുന്‍നിര്‍ത്തി ക്കൊണ്ടുള്ള തുടക്കം തന്നെ നോവലിന്റെ പേരുപോലെ പ്രണയാന്തരീക്ഷം സൃഷ്ടിയ്ക്കുന്നു. നോവലിന്റെ ആദ്യവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ട് ഈ പ്രണയത്തിന്റെ തുടിപ്പും തിമര്‍പ്പും. അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ സ്നേഹവലയത്തില്‍ അറിവും സംസ്കാരവും ആര്‍ജ്ജിച്ച ഹര്‍ഷവര്‍ദ്ധനന്‍ എന്ന ഉണ്ണിയ്ക്ക് വിദ്യാഭ്യാസത്തിനു ശേഷമുള്ള ഒരു ഇറ്റലി സന്ദര്‍ശനത്തില്‍ പരിചയപ്പെട്ട  സൈറ എന്ന ഇസ്രയേല്‍ വംശജയുമായുണ്ടായ പ്രണയവും, ഭാരതത്തില്‍ വെച്ച് അതിനുണ്ടായ സാഫല്യവും – അതാണീ കൃതിയുടെ ഇതിവൃത്തം.

അമ്മ, ഉണ്ണി, സൈറ, അശ്വതി, പ്രകാശ്, പമീല – തുടങ്ങിയവരാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. ഉണ്ണിയും അമ്മയും തമ്മിലുള്ള ബന്ധം, ഉണ്ണിയും സൈറയും തമ്മിലുള്ള പ്രണയം -  ഇങ്ങനെ ദൃഢമായ രണ്ടു തന്തുക്കള്‍ പിരിച്ചുണ്ടാക്കിയതാണിതിലെ ഇതിവൃത്തം. ഭാരതസംസ്കാരം സ്ത്രീയ്ക്ക് – അമ്മയ്ക്ക്, ഭാര്യയ്ക്ക്, സഹോദരിയ്ക്ക് – നല്‍കുന്ന പ്രാധാന്യമെന്തെന്ന് ഇതിന്റെ ഇഴയടുപ്പം വിശദമാക്കുന്നു.

ഭൂമിയുടെ ശബ്ദം

ഒരിയ്ക്കല്‍ പഠിച്ചുവെച്ചിരുന്ന നൃത്തച്ചുവടുകളുടെ താളം കൊണ്ട്  വൈധവ്യത്തിന്റെ നിശ്ശബ്ദതയെ ശബ്ദ നിര്‍ഭരമാക്കിയെടുത്ത അമ്മയാണ് ഉണ്ണിയുടെ സര്‍വ്വവും. ബാല്യത്തിലുടനീളം  അവന് താങ്ങും തണലും കരുത്തുമായി നിന്ന അമ്മയാണ് സ്വന്തം നാടിന്റെ സംസ്കാരത്തോടു മമതയും അഭിമാനവും അവന്റെ മനസ്സില്‍ വളര്‍ത്തിയെടു ത്തത്. ഒരിയ്ക്കലും മകന്റെ മാര്‍ഗ്ഗത്തില്‍  വിഘാതം സൃഷ്ടിയ്ക്കാത്ത അമ്മ അവ നെ രാഷ്ട്രത്തിനു വിട്ടു കൊടുക്കു കയാണുണ്ടായത്. മുംബൈ ഐ.ഐ.ടി.യില്‍ എയ്റോ സ്പെയ്സ് എഞ്ചിനീയറിങ്ങിന് പ്രവേശനം കിട്ടിയ പ്പോള്‍ മടിച്ചു നിന്ന ഉണ്ണിയെ പ്രോത്സാഹിപ്പിച്ച് പറഞ്ഞയയ്ക്കുകയാണ് അമ്മ ചെയ്തത്. കാണാനുള്ള വെമ്പലടക്കി വെച്ച് അമ്മ മകനെ ഉയരങ്ങളിലേയ്ക്കുയരാന്‍ അനുവദിച്ചു.

എട്ടു കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഉണ്ണി പിന്നെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഒരു ഇറ്റലി സന്ദര്‍ശനത്തിലൂടെ തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുത്താണ്  അയാള്‍  തിരിച്ചു വരുന്നത്. അന്യദേശക്കാരിയെ, അന്യമതക്കാരിയെ അമ്മ നിറഞ്ഞ മനസ്സോടെത്തന്നെ സ്വീകരി യ്ക്കുമെന്ന്  ഉണ്ണിയ്ക്കുറപ്പായിരുന്നു. മറ്റൊരിഷ്ടം മനസ്സിലുണ്ടായിട്ടും അമ്മ മകന്റെ ആഗ്രഹത്തോട് ഒരെതിര്‍പ്പും കാണിച്ചില്ല. സൈറയെ ശിവാനിയാക്കി മകന്റെ ജീവിത പങ്കാളിയാക്കിക്കൊടുത്തു.

അമ്മ ഉണ്ണിയുടെ ചുവടുകള്‍ക്ക് പ്രകാശമായിരുന്നു. ഇല്ലത്തെ ഇടുങ്ങിയ ഇടനാഴികളില്‍ നിന്ന് പുറത്തിറങ്ങാത്ത സ്ത്രീ തന്റെ മകനൊരുക്കി വെച്ചത് ഭൂമിയുടെ വിസ്തൃതിയും ആകാശത്തിന്റെ അപാരതയുമാണ്. കാവിലെ ചോറ്റാനിക്കര അമ്മയും, കുരിശുപള്ളിയിലെ വ്യാകുലമാതാവും – ഉണ്ണിയുടെ മറ്റു രണ്ടമ്മമാരാണ്. “നാടും നഗരവും നേരിട്ട് കാണണം, ഇന്ത്യ എന്താണെന്നറിയണം. അറിവുകള്‍ക്കപ്പുറത്ത് യഥാര്‍ത്ഥമായ ജ്ഞാനം സ്വന്തമാക്കണം. കുട്ടിക്കാലത്ത് ഓതിപ്പഠിപ്പിച്ച തത്ത്വങ്ങള്‍ അനുഭവങ്ങളിലൂടെ മനസ്സില്‍ വേരോടണം. എങ്കിലേ ഭൂമിയുടെ അതിരു കള്‍ ഭേദിച്ച് ആകാശങ്ങളിലേയ്ക്ക് പറക്കുമ്പോള്‍ ഈ മണ്ണിന്റെ മഹത്വം താരതമ്യങ്ങളില്ലാത്തതാണെന്ന സംസ്കാരം ശക്തി പകരൂ” എന്നു പദേശിയ്ക്കുന്ന അമ്മ വേരുകളറുത്തുള്ള ഉയര്‍ച്ച അനുചിതമാണെന്ന അറിവ് മകന്റെ പ്രജ്ഞയില്‍  പകര്‍ന്നു കൊടുക്കുന്ന അമ്മയാണ്. ആ അമ്മ തന്നെ വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലി തേടി പ്പോകരുതെന്നു മകനെ ഉപദേശിച്ചു. “അത് അമ്മയുടെ സ്വാര്‍ത്ഥതയല്ല. ഈ ഭൂമിയും അതിന്റെ സംസ്കാരത്തെയും സ്നേഹിയ്ക്കുന്ന ഒരമ്മയുടെ പ്രാര്‍ത്ഥനയാണ്. ഉയരങ്ങള്‍ തേടുക ബുദ്ധിയാണ്. അന്തരീക്ഷവും ആകാശവും അതിന്റെ അനന്തസാദ്ധ്യതകളുമൊക്കെ നിരീക്ഷിച്ചറിഞ്ഞതാണ് ഉണ്ണിയുടെ പഠനം. ഈ മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടാതെ അതിന്റെ ചൈതന്യം ഹൃദയത്തെ ഉണര്‍ത്തണം”. എന്ന് തന്റെ ഉപദേശത്തിനുള്ള പ്രേരണയും അമ്മവ്യക്ത മാക്കുന്നുണ്ട്. “മേല്‍പ്പാഴൂര്‍ ഇല്ലത്തിന്റെ ദര്‍ശനപാരമ്പര്യം അവകാശപ്പെടുന്ന അന്തര്‍ജ്ജനത്തിന്റെ സംസ്കാരം” എന്ന് ഉണ്ണി തന്റെ അമ്മയുടെ ഹൃദയത്തിന്റെയും അറിവിന്റെയും വിശാലതയെ വിലയിരുത്തുന്നുണ്ട്. അത് കൊണ്ടു തന്നെയാണ്  അവസരങ്ങളുടെയും പ്രേരണകളുടെയും മുന്നില്‍ ഉണ്ണി മുഖം തിരിച്ചു നിന്നത്.

ഇന്ത്യയെ തേടിയുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഉണ്ണിയെക്കൊണ്ട് സൈറയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ്ക്കുന്നുണ്ട് അമ്മ. “നിങ്ങളുടെ പ്രണ യത്തിന് ഇങ്ങനെയൊരു മുദ്ര ആവശ്യമില്ല. ഞാനത് അറിയുന്നുണ്ട്. എങ്കിലും ഈ നാട്ടില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ഇത് സുരക്ഷയാണ്, ധന്യത യാണ്‌. ഒരിയ്ക്കലും വേര്‍പിരിയ്ക്കാന്‍ കഴിയാത്ത ഹൃദയ ബന്ധം” എന്നൊരു മുന്നറിയിപ്പോടെ. നാടിന്റെ സംസ്കാരത്തോടൊപ്പം അവസ്ഥ കൂടി മനസ്സിലാക്കുന്നുണ്ട് അമ്മ. ഒരു പെണ്‍കുട്ടിയുടെ, മകളുടെ അമ്മയുടെ മനസ്സിന്റെ കരുതല്‍ ഇവിടെ കാണുന്നു.

ഉണ്ണിയ്ക്ക് അമ്മ ഭൂമിയാണ്‌.  താനാകുന്ന മരം ആഴ്ത്തിയിരിയ്ക്കുന്ന വേരുകളെ മുറുകെ പുണര്‍ന്ന് വേണ്ടതെല്ലാം തന്നു പരിപോഷിപ്പിച്ച് നിലനിര്‍ത്തുന്ന ഭൂമി.

ദേവദാരുവും ചന്ദനവും

അമ്മയുടെ വേദനയും , കഷ്ടപ്പാടും, അവ മറന്നുള്ള കരുത്തും സ്നേഹവും സംതൃപ്തിയും സംസ്കാരവുമൊക്കെയാണ് ഉണ്ണിയുടെ വ്യക്തിത്വ ത്തിന്റെ ബലിഷ്ഠമായ അടിത്തറ. നാട്ടില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും എന്നായിരു ന്നു ഉണ്ണിയുടെ തീരുമാനം. ഉയരങ്ങളെ നിഷേധിയ്ക്ക രുതെന്ന അമ്മയുടെ വാക്കാണ്‌ ഉണ്ണിയെ മുംബൈയിലേ യ്ക്കെത്തിച്ചത്. വിദ്യാഭ്യാസത്തിന്റെ ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിഞ്ഞപ്പോഴും ജോലി സ്വന്തം നാട്ടില്‍ത്തന്നെ എന്ന തീരുമാനത്തിനു മാറ്റമുണ്ടായില്ല. പ്രണയത്തിലും വിവാഹത്തിലുമൊക്കെ വിരക്തനായിരുന്ന ഉണ്ണി അത് സുഹൃത്തിനോട് പറയുന്നുമുണ്ട്. “എന്റെ ജീവിതത്തില്‍ അതൊക്കെ എത്രയും അപ്രധാനമാണ്. ഗവേഷണം യഥാസമയം പൂര്‍ത്തിയാക്കി ഞാന്‍ നാട്ടില്‍ മടങ്ങിയെത്തും. പഠിച്ചതും അറിഞ്ഞതുമൊക്കെ എന്റെ നാടിനു സമര്‍പ്പിയ്ക്കാനുള്ളതാണ്. വേര്‍തിരിയ്ക്കപ്പെട്ട ജീവിതം, വ്രതശുദ്ധി യാര്‍ന്ന അമ്മയുടെ മകന് അവന്റെ ഭൂമിയും ആകാശവുമുണ്ട്. മായക്കാഴ്ചകള്‍ വിഭ്രമിപ്പിയ്ക്കുന്നില്ല എന്ന് സ്വയം പറഞ്ഞുറപ്പിയ്ക്കുന്നുമുണ്ട്. ഉയര്‍ന്നു പറക്കാന്‍ മോഹമില്ലാത്ത, ചെറുതുകളില്‍ സംതൃപ്തിയും നിര്‍വൃതിയും കാണുന്ന, ഒരു കുരുവിയായാണ് ഉണ്ണി സ്വയം കരുതുന്നത്.

ഭൂനിയമം വന്നതോടെ , ഭൂമി കൃഷിക്കാര്‍ക്ക് സ്വന്തമായതോടെ , ഇല്ലത്തെ സമ്പത്തും പ്രതാപവും അസ്തമിച്ചു. പക്ഷേ കര്‍ഷകരുടെ അവകാ ശങ്ങള്‍ സന്തോഷപൂര്‍വ്വം അംഗീകരിച്ചുകൊടുക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. എതിര്‍പ്പോ വെറുപ്പോ കാണിച്ചില്ല. അവരുടെ വാത്സ ല്യവും ആശംസകളും പകരമായി കിട്ടി. അമ്മയുടെ പ്രിയപ്പെട്ട ശിഷ്യയും , തന്റെ ഗുരുപുത്രിയുമായ അശ്വതി മുതല്‍ ആ ഗ്രാമത്തിലുള്ള എല്ലാ കുട്ടികളെയും തന്റെ അമ്മയുടെ മക്കളായാണ് ഉണ്ണി കണ്ടത്. തന്റെ അമ്മ എല്ലാവരുടെയും അമ്മയാണ്. അത്ര വലുതാണ്‌ ആ മാതൃത്വം. അതു കൊണ്ടു തന്നെ ഗ്രാമത്തിലുള്ള എല്ലാ കുട്ടികളെയും തന്റെ സഹോദരങ്ങളായി ഉണ്ണി കണ്ടു. നാട്ടില്‍ സ്ഥിരമായി എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ണി ചെയ്തത് ഇല്ലത്തെ കാടു പിടിച്ചു കിടക്കുന്ന തൊടി വൃത്തിയാക്കി കുട്ടികള്‍ക്കുള്ള കളിസ്ഥലം നിര്‍മ്മിയ്ക്കുകയാണ്. പുഴയും അമ്പലവും സര്‍പ്പ ക്കാവുമൊക്കെയുള്ള ആ നാട്ടിന്‍ പുറത്തോടു യാതൊരവജ്ഞയും അയാള്‍ കാണിയ്ക്കുന്നില്ല. തന്റെ അറിവ് മുഴുവന്‍ പ്രകൃതിസ്നേഹിയായ ശാസ്ത്രമാക്കി മാറ്റാനാണ് അയാള്‍ യത്നിച്ചത്.

വിദ്യാഭ്യാസത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങാനിരിയ്ക്കെ സുഹൃത്തിന്റെ ക്ഷണമനുസരിച്ചാണ് ഉണ്ണി ഇറ്റലിയിലേയ്ക്കു പോയത്. അവിടെ വെച്ച് യാദൃച്ഛികമായി സൈറയെ കണ്ടു. ഇസ്രായേലിലെ ഹൈഫ യൂനിവേഴ്സിറ്റി ഓറിയന്റല്‍ ഫാക്കല്‍റ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി യായ സൈറയുടെ വിഷയം കലയും തത്ത്വചിന്തയുമായിരുന്നു. ഇറ്റലിയുടെ കലാചാരുതകള്‍ ഒരുമിച്ചാസ്വദിച്ച അവര്‍ക്ക് പ്രണയബദ്ധരാകാന്‍ കുറച്ചു ദിവസങ്ങളേ വേണ്ടി വന്നുള്ളൂ. ആ പ്രണയം ഒരു അര്‍ദ്ധനാരീശ്വരസങ്കല്പമാണ് ഉണ്ണിയുടെ മനസ്സില്‍ ജനിപ്പിച്ചത്. നാട്ടില്‍ തിരിച്ചെത്തി യ ശേഷം ആ ബന്ധത്തിന്റെ സൂചനകള്‍ അമ്മയ്ക്ക് കൊടുത്ത് ഉണ്ണി അവളെ കാത്തിരുന്നു. ഗവേഷണപഠനത്തിനു കേരളത്തില്‍ കഴിയാന്‍ യൂണിവേഴ്സിറ്റിയുടെ അനുമതിയും സ്കോളര്‍ഷിപ്പും നേടി  സൈറ ഇന്ത്യയിലെത്തി, മാതാപിതാക്കളോടു ഹര്‍ഷനെപ്പറ്റി പറഞ്ഞ് അവരുടെ സമ്മതത്തോടെത്തന്നെ. “പ്രണയത്തിന്റെ താഴ് വരയിലെ ദേവദാരുവില്‍ നിന്ന് ആ പരിമളം ഒഴുകിയെത്തും, ചന്ദന സുഗന്ധവുമായി കൂടിക്ക ലരും. ആ സൌരഭ്യങ്ങള്‍ സംയോജിച്ച് പ്രേമസംഗീതത്തിന്റെ രാഗഭംഗികള്‍ അന്തരീക്ഷമാകെ നിറയും” എന്ന പ്രതീക്ഷ തെറ്റിയില്ല. അമ്മ യുടെ നിര്‍ദ്ദേശമനുസരിച്ച് ഇല്ലത്തെ പൂജാമുറിയില്‍ വെച്ച് ഉണ്ണി സൈറയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇന്ത്യയു ടെ ആത്മാവ് കണ്ടറിയാന്‍ അവര്‍ നടത്തുന്ന ദീര്‍ഘയാത്രയില്‍ അവരുടെ ബന്ധം അര്‍ദ്ധനാരീശ്വരബന്ധം പോലെ ത്തന്നെ ദൃഢമായിത്തീര്‍ന്നു. റസിഡന്‍സി പേപ്പറു കള്‍ തയ്യാറാക്കി മാതാപിതാക്കളുടെ അനുവാദത്തോടെ മടങ്ങിയെത്താമെന്ന് പറഞ്ഞ് യാത്രയ്ക്കൊരുങ്ങുന്ന സൈറയുടെ യാത്രാമൊഴി ഹര്‍ഷന്റെ ഉണ്ണിയ്ക്ക് ജന്മം കൊടുക്കാന്‍ താനുടനെ തിരിച്ചെത്തുമെന്നായിരുന്നു.

കാട്ടുപൂവ്

സൈറ ദേവദാരുവാകുമ്പോള്‍ കാട്ടുപൂവായി മാറുന്ന ഒരു കഥാപാത്രമുണ്ടീ നോവലില്‍ - അശ്വതി. അമ്മയുടെയും നമ്പ്യാര് മാഷുടേയും ഭാര്യയു ടേയുമെന്നല്ല, അശ്വതിയുടെ തന്നെ മോഹം ഉണ്ണി അശ്വതിയെ സ്വീക രിയ്ക്കണമെന്നായിരുന്നു. പക്ഷേ താനവളെ അനുജത്തിയായാണ് പരിഗണിച്ചിരിയ്ക്കുന്നതെന്ന് ഉണ്ണി ആവര്‍ത്തിച്ചു ചിന്തിയ്ക്കുന്നുണ്ട്, പറയുന്നുണ്ട്. അവളുടെ ഗുരുവായ ഹരിഗോവിന്ദനുമായി അശ്വതിയെ വിവാഹം ചെയ്യിയ്ക്കണമെന്ന് ഉണ്ണി പറയുന്നുണ്ട്. അത് കഴിഞ്ഞാകണം തന്റെ വിവാഹമെന്നും. പക്ഷേ അശ്വതി ഉണ്ണിയേയും സൈറയേയും താന്‍ സഹോദരനും എട്ടത്തിയുമായാണ് കാണുന്നതെന്നും അവരോടൊത്ത് അവരുടെ ഉണ്ണികളെ കളിപ്പിച്ച് അമ്മയുടെ മകളായി മാത്രം ജീവിയ്ക്കാനാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞ്  ആ വിവാഹബന്ധത്തില്‍ നിന്ന് പിന്മാറി.

വിശാലമായ ഭൂമിക

കേരളത്തിലെ ഒരുള്‍നാടന്‍ഗ്രാമം മുതല്‍ ഇന്ത്യ മുഴുവനും ഇറ്റലിയിലും വ്യാപിച്ചു കിടക്കുകയാണ് നോവലിലെ ഭൂമിക. വത്തിക്കാന്‍ മ്യൂസിയം, സിസ്റ്റെന്‍ ചാപ്പേല്‍, അവിടെ കണ്ട ചിത്രങ്ങളും ശില്പങ്ങളും, ഫ്ലോറന്‍സ് നഗരം, സാന്താമരിയ കത്തീഡ്രല്‍, സാന്‍ ലോറന്‍സോ ബസലിക്ക ദേവാലയം , ഉഫിസി ഗാലറി, പിറ്റി പാലസ് ചിത്ര ശാല , മൈക്കല്‍ ആഞ്ചലോയുടേയും , ഡാവിഞ്ചിയുടെയും മറ്റും പ്രശസ്തമായ ചിത്രങ്ങള്‍ - തുടങ്ങി ഇറ്റലിയുടെ മനോഹാരിത ഇവിടെ വര്‍ണ്ണിയ്ക്കപ്പെടുന്നു. ഓടക്കുഴല്‍ നാദം കൊണ്ട് വൃന്ദാവനസൌന്ദര്യമുണര്‍ത്തിയ കൃഷ്ണന്‍ - കിന്നരനാദം കൊണ്ട് യരൂശലേം പുത്രിമാരെ പ്രേമലോലുപനാക്കിയ ദാവീദ് , കന്യകാപുത്രര്‍ക്ക് ജന്മം നല്‍കിയ കന്യാമറിയവും കുന്തിയും, കുഞ്ഞിനെ പേടകത്തിലാക്കി നൈല്‍ നദിയില്‍ ഒഴുക്കിയ മോശയുടെ മാതാവ് - കര്‍ണ്ണനെ ഗംഗയിലൊഴുക്കിയ കുന്തി, ശിശുവധത്തിന്  ആജ്ഞാപിച്ച ഹെറോദേസും ഫറവോയും കംസനും, പൌരുഷത്തിന്റെ പ്രതീകമായ ഈജിപ്ഷ്യന്‍ ദേവന്‍ അമോണിന്റെയും , ദേവന്റെ കാമാഭാജനമായ ഐസിസിന്റെയും സമന്വയമായ മോണാലിസ - ശിവശക്തി സങ്കലനമായ അര്‍ദ്ധനാരീശ്വരന്‍ - ഇങ്ങനെ പുരാണകഥകള്‍ തമ്മിലുള്ള സാമ്യത്തിന്റെ താരതമ്യം ഇവിടെ കാണുന്നു.

ശ്രീരാമകൃഷ്ണപരമഹംസര്‍, വിവേകാനന്ദന്‍, ടാഗോര്‍, മദര്‍ തെരേസ തുടങ്ങിയവരുടെ ജന്മസ്ഥലമായ കൊല്‍ക്കത്ത, ശ്രീബുദ്ധന്റെ നാടായ ബോധ്ഗയ, മുഗള്‍ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായ ആഗ്ര, ഗാന്ധിജിയുടെ ജന്മസ്ഥലമായ അഹമ്മദാബാദ്, കൊല്ലൂരിലെ ശ്രീ മൂകാംബികാ ക്ഷേത്രവും കുടജാദ്രിയും – തുടങ്ങി ആര്‍ഷഭാരതത്തിന്റെ  മഹിമ വിളിച്ചോതുന്ന കേന്ദ്രസ്ഥാനങ്ങളിലൂടെ ഒരു യാത്രയും യാത്രാവിവരണവും നോവലില്‍ വിവരിയ്ക്കുന്നുണ്ട്.

ഇന്ത്യയിലെ പട്ടിണി, തൊഴിലില്ലായ്മ, അഭയാര്‍ത്ഥി പ്രശ്നം, ദുര്‍ബ്ബലമാവുന്ന സമ്പദ് ഘടന, മതപരമായ പ്രശ്നങ്ങള്‍, ഭരണ വ്യവസ്ഥയുടെ അഴിമതി, ജനാധിപത്യത്തിന്റെ തകര്‍ച്ച, ദുഷിച്ച രാഷ്ട്രീയം, രാജ്യത്തിന്റെ മൂലധനനിക്ഷേപമുപയോഗിച്ച് പഠിച്ച്  വലുതായിക്കഴിയുമ്പോള്‍ അന്യനാടുകളില്‍ സുഖം തേടിപ്പോകുന്ന , പൌരത്വം നേടുന്ന വിദ്യാസമ്പന്നര്‍, ഈ അവസരങ്ങള്‍ കിട്ടാത്ത സാഹചര്യത്തില്‍ രാഷ്ട്രസേവന ത്തിനു സ്വയമര്‍പ്പിയ്ക്കുന്നവര്‍, രാഷ്ട്രീയക്കാരും ഭരണാധികാരികളുമായി രാജ്യത്തെ അഴിമതിയിലേയ്ക്കും അധഃപതനത്തിലേയ്ക്കും നയി യ്ക്കുന്ന ഒന്നും നേടാന്‍ കഴിയാത്തവര്‍ ഇങ്ങനെ ഇന്ത്യയുടെ സമകാലികാവസ്ഥ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇറ്റലിയിലുണ്ടായ സാമ്പത്തികമാന്ദ്യവും അനുബന്ധ പ്രശ്നങ്ങളും സൂചിപ്പിയ്ക്കപ്പെടുന്നുണ്ട്. ഉണ്ണിയുടെ ഗ്രാമത്തിനെയടക്കം ഗ്രസിയ്ക്കാനൊ രുങ്ങുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും സൂചിതമാകുന്നു. ഇങ്ങനെ  ഒരുള്‍നാടന്‍ഗ്രാമം തൊട്ട്  ആഗോളതലം വരെ നിലനില്‍ക്കുന്ന പ്രതിസന്ധി കള്‍ സ്പര്‍ശിയ്ക്കപ്പെടുന്നു.

സൌമ്യമായ അഹംബോധം

ഒരു പക്ഷേ ഈ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട്  അതിന്റെ പശ്ചാത്തലത്തില്‍ സമര്‍ത്ഥനായ ഉണ്ണിയുടെ കഥ നോവലിസ്റ്റ് പറഞ്ഞി രുന്നെങ്കില്‍ വിപുലമായൊരു ക്യാന്‍വാസില്‍ അന്തഃസാരമുള്ള ഒരു നോവല്‍ ജനിച്ചേനെ. പക്ഷേ ഉണ്ണി കഥ പറയുന്ന രീതിയിലാണ്  അവതര ണം. അതുകൊണ്ടുതന്നെ സ്വയം മഹത്വവല്‍ക്കരിയ്ക്കുന്ന ആത്മപ്രശംസാത്മകമായ ഒരു ആഖ്യാനം പോലെയായി . കഥാനായകന്റെ ധൈ ഷണികതയോ, വൈദഗ്ദ്ധ്യമോ, പരിസ്ഥിതിസ്നേഹമോ ഒന്നും ഉപരിപ്ലവമായി സൂചിതമാകുന്നുവെന്നല്ലാതെ അതിന്റെ ആഴത്തിലേയ്ക്കും വൈശദ്യത്തിലേയ്ക്കും കടക്കുന്നില്ല. ആകെ വിവരിയ്ക്കപ്പെടുന്നത് പ്രണയം മാത്രം. അതാണെങ്കില്‍ പലപ്പോഴും ന്യായീകരിയ്ക്കാന്‍ പ്രയാസമുള്ള തലങ്ങളിലേയ്ക്കാണ് കടന്നു കയറുന്നതും.

അമ്മ ഒരു കുഞ്ഞിനെ താലോലിയ്ക്കാനുള്ള മോഹം വ്യംഗ്യരൂപത്തില്‍ അറിയിയ്ക്കുമ്പോള്‍ “അമ്മയുടെ സ്വപ്‌നങ്ങള്‍ തിരിച്ചറിയുന്നു. അതില്‍ ചാലിച്ച് ചേര്‍ത്ത വര്‍ണ്ണങ്ങള്‍ മനോഹരങ്ങളാണ്. ഒരു പക്ഷേ അത്തരം ആശകള്‍ ഉള്ളുണര്‍ത്തേണ്ടതാണ്. എന്തോ കഴിയുന്നില്ല” എന്നാണ് ഉണ്ണി ചിന്തിയ്ക്കുന്നത്. “ പ്രകൃതിയുടെ ലാവണ്യം കടഞ്ഞെടുത്ത സൌന്ദര്യധാമങ്ങളില്‍ നിന്ന് കണ്ണു തിരിച്ച് മുനിയെപ്പോലെ നിര്‍മ്മമത്വം പുലര്‍ത്തുക... പ്രിയപ്പെട്ട പ്രകാശ്,  എനിയ്ക്ക് സാധ്യമാണ് . യൌവനത്തില്‍ ജീവിതാവേഗങ്ങള്‍ക്ക്  കടിഞ്ഞാണിട്ട് എല്ലാ മോഹങ്ങളും ഒരു മകനില്‍ കേന്ദ്രീകരിച്ച എന്റെ അമ്മ, ആ അമ്മയ്ക്ക് വേണ്ടി ജീവിയ്ക്കുക മകന്റെ അഭിമാനമാണ്, ആദര്‍ശ മാണ്” എന്ന് സുഹൃത്തിനോട് പറഞ്ഞ വ്യക്തി ഇറ്റലിയിലെത്തി സൈറയെ കണ്ടതോടെ ആദര്‍ശമെല്ലാം വിസ്മരിച്ചു. ഇന്ത്യന്‍ സംസ്കാരത്തെ അന്ധമായി ആരാധിയ്ക്കു കയും വാഴ്ത്തുകയും ചെയ്യുന്ന നായകന്‍റെ യാത്ര പിന്നീട് സംസ്കാരത്തിന് പ്രതിലോമമായിട്ടാണ്. ഇറ്റലിയിലെ ഒരുമിച്ചുള്ള സന്ദര്‍ഭങ്ങളെല്ലാം തനി വൈദേശികമായ പ്രണയത്തിന്റെ ചിത്രങ്ങളാണ് വരച്ചു കാട്ടുന്നത്. പിന്നീട്  സൈറ ഭാരതത്തിലെത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും വിവാഹം ഒരാവശ്യമായി അവര്‍ കാണുന്നില്ല. നാളുകള്‍ക്കു ശേഷം അമ്മ പൂജാമുറിയില്‍ വെച്ച് നടത്തിക്കൊടുക്കുന്ന ഒരു താലിയണിയിയ്ക്കല്‍ ചടങ്ങ് മാത്രമാണ് വിവാഹം. തുടര്‍ന്ന് ഭാരതപര്യടനത്തിനിറങ്ങുന്ന അവര്‍ ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്ര എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊരു മധുവിധുയാത്രയുടെ പ്രതീതിയാണ് ജനിപ്പിയ്ക്കുന്നത്.  “റസിഡന്‍സി പേപ്പറുകള്‍ തയ്യാറാക്കി അച്ഛനമ്മമാരുടെ അനുമതി യോടെ മടങ്ങിയെത്തണം, എല്ലാം നിയമാനുസൃതമായി ത്തന്നെ.” എന്ന് സൈറയുടെ മടക്കയാത്രയില്‍ ഉണ്ണി ചിന്തിയ്ക്കുന്നുണ്ട്.  സൈറ ഹര്‍ഷന്റെ  ഉണ്ണിയ്ക്ക് ജന്മം നല്‍കാന്‍ താന്‍ ഇല്ലത്തേയ്ക്ക് ഉടനെ തിരിച്ചെത്തുമെന്നാണ് പറയുന്നത് ! മറ്റൊരു സംസ്കാരത്തെ സ്വീകരിയ്ക്കാന്‍ യാതൊരു മടിയുമില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ ശിവാനി എന്ന പേരുമാറ്റവും താലിയണിയിയ്ക്കലുമൊക്കെ ഉണ്ണിയ്ക്ക് പിന്നെന്തിനാണ്?

ഉണ്ണിയ്ക്ക് അശ്വതിയോടുള്ള ബന്ധം കൂടപ്പിറപ്പുകള്‍ തമ്മിലുള്ളതാണെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ആ ആവര്‍ത്തനം തന്നെ വിരസമായി പ്പോവുകയും പലപ്പോഴും അത് ആത്മവിശ്വാസക്കുറവിന്റെ ഒരു പ്രതീതി ജനിപ്പിയ്ക്കുകയും ചെയ്യുന്നു. അവളുടെ മനസ്സ് ഉണ്ണിയ്ക്ക് മനസ്സിലാകാത്തതല്ല. അവളുടെ കത്ത് കിട്ടിയപ്പോള്‍, ആ മനോഹരമായ അക്ഷരം കണ്ടപ്പോള്‍ , “വായിയ്ക്കുന്നതിന് പകരം കണ്ടുകൊണ്ടിരിയ്ക്കാനാണ് ഇഷ്ടം തോന്നിയത് ” എന്ന് ഉണ്ണി വിചാരിയ്ക്കുന്നതു തന്നെയാണ് അയാള്‍ക്ക് അശ്വതിയോടുള്ള മനോഭാവം എന്ന് തോന്നിപ്പോകുന്നു. അശ്വതിയെ കാണുമ്പോള്‍ ഉണ്ണി ചിന്തിയ്ക്കുന്നത് “ മഹാനഗരത്തിന്റെ തിരക്കുകളില്‍ വന്നു വീഴുമ്പോള്‍ മനസ്സില്‍ നാട്ടിലെ മലയോരങ്ങളും അവിടെ വിടരുന്ന കാട്ടുപൂക്കളും ഊഞ്ഞാല്‍പ്പാട്ടുകളും  തിരുവാതിരയുടെ സൌന്ദര്യവു മൊക്കെ മായാതെ കിടന്നു” എന്നാണു. ആ കാട്ടുപൂവിന്റെ സ്ഥാനം തന്നെയാണ് അയാള്‍ അശ്വതിയ്ക്ക് കൊടുത്തത്. അവള്‍ തന്റെ അനുജത്തിയാണെന്നു അയാള്‍ പറയുമ്പോള്‍ അത് അമ്മയ്ക്ക് പോലും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല. “പിന്നിട്ട വഴികള്‍  സൂക്ഷ്മ മായി അവലോകനം ചെയ്തു. സാഹോദര്യത്തിന്റെ സുതാര്യത എന്നും കാത്തു സൂക്ഷിച്ചു. തമാശയായിപ്പോലും ഒരു വാക്കോ നോട്ടമോ സ്പര്‍ശമോ ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യ ത്തോടെ പെരുമാറിയിട്ടുണ്ട്. മനസ്സ് ശുദ്ധത കാത്തു സൂക്ഷിച്ചതുകൊണ്ട് ഒരു താളപ്പിഴയും സംഭവിച്ചിട്ടില്ല. ആ അഭിമാനത്തിന്റെ ഉയരങ്ങളിലാണ് ഞാന്‍ നില്‍ക്കുന്നത് ” സൂക്ഷ്മ മായ അവലോകനത്തിന്റെ ആവശ്യം വേണ്ടി വന്നു ഉണ്ണിയ്ക്ക് ആ സാഹോദര്യം ഉറപ്പു വരുത്താന്‍ !

“ഉണ്ണ്യേട്ടന്‍ അതുല്യശാസ്ത്ര പ്രതിഭ, ആദ്ധ്യാത്മികതയുടെ സാംസ്കാരിക മുഖം, സമര്‍പ്പണ ബോധമുള്ള കലാകാരന്‍, കരുണാമയനായ ഗ്രാമീണന്‍ - ഇതെല്ലാം എങ്ങനെയാണ് സമന്വയിയ്ക്കുന്നത്. വിശ്വസിയ്ക്കാനാകുന്നില്ല” എന്ന് അശ്വതി അമ്മയോട് പറയുന്നത് അയാള്‍ കേള്‍ക്കുന്നുണ്ട്. അയാള്‍ ആഗ്രഹിയ്ക്കുന്നതും അതാണ്‌  - ആരാധന. ഒരു ജീവിതപങ്കാളിയെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞതും അതു തന്നെ. “പര്‍വ്വതഗഹ്വരത്തില്‍ തപസ്സനുഷ്ഠിയ്ക്കുമ്പോള്‍ പാര്‍വ്വതിയായി അവള്‍ ആഗമിയ്ക്കും. അത് ഹിമാലയത്തില്‍ നിന്ന്, അല്ലെ ങ്കില്‍ ആല്‍പ്സ് പര്‍വ്വതനിരകളില്‍ നിന്ന്, എവിടെ നിന്നും ആകാം.” – താനെന്ന മഹര്‍ഷിയെ തപസ്സിളക്കി നേടണം തന്റെ സ്ത്രീ എന്ന ഭാവം.  സൈറയുടെ കണ്ണുകളിലും അയാള്‍ തേടുന്നത് ആരാധന തന്നെയാണ്.

“ആദ്യം അച്ചുവിന്റെ കാര്യം, അത് കഴിയട്ടെ, പിന്നെ നമുക്കെല്ലാം ശാന്തമായി ആലോചിയ്ക്കാം . എല്ലാം ഞാന്‍ അമ്മയുടെ ഇഷ്ടത്തിനു വിട്ടു തരും.” എന്നു പറയുന്നത്  സൈറയുമായുള്ള ഇഷ്ടം അമ്മയെ അറിയിച്ചതിനു ശേഷ മാണ്.  സൈറയെ കണ്ടപ്പോള്‍ ‘ആദ്യം അച്ചുവിന്റെ കാര്യം’ എന്നു പറഞ്ഞതൊക്കെ മറക്കുകയും ചെയ്തു. ഒടുവില്‍ സൈറയോടോത്തുള്ള ഭാരതപര്യടനം കഴിഞ്ഞെത്തിയ ശേഷം അശ്വതിയോട് ഹരിഗോവിന്ദനുമായുള്ള വിവാഹ ക്കാര്യം കുറേ പാടുപെട്ട് പറഞ്ഞൊപ്പിച്ചു. അവള്‍ തനിയ്ക്ക് വിവാഹമേ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഉണ്ണിയെ താന്‍ സഹോദരനായിക്കാണുന്നുവെന്ന് അവള് പറഞ്ഞു. അതിനുള്ള സാഹചര്യം അയാളൊ രുക്കി. ഭാരത സ്ത്രീയുടെ ത്യാഗമനോഭാവം വ്യക്തമാക്കാനാണോ ഈ അനുബന്ധം?

പ്രകാശിന്റെയും പമേലയുടെയും അസംതൃപ്തമായ പ്രണയവും ഉണ്ണിയുടെയും സൈറയുടെയും ഭാരതീയാന്തരീക്ഷത്തിലുള്ള പ്രണയസാഫല്യത്തിനു പരഭാഗശോഭ കൂട്ടാനുള്ള കൂട്ടിച്ചേര്‍ക്കലായി തോന്നുന്നു.

ബുദ്ധന്‍, ശങ്കരാചാര്യര്‍, വിവേകാനന്ദന്‍, ഗാന്ധിജി, ശ്രീനാരായണഗുരു, തുടങ്ങിയുള്ള മഹാത്മാക്കളെ വാഴ്ത്തുന്ന ഉണ്ണി സ്വയം ഊതിവീര്‍പ്പിച്ച് ബൃഹദാകാരമാക്കി ഇവരോടൊപ്പം അവരോധിയ്ക്കാനുള്ള ശ്രമം നടത്തുംപോലെ അരോചകമായി തോന്നുന്നുണ്ട് ഈ സ്വയം വാഴ്ത്തുകള്‍.

ആരോപണങ്ങള്‍ ഉന്നയിയ്ക്കുകയോ താഴ്ത്തിക്കെട്ടുകയോ അല്ല ലക്‌ഷ്യം. ഇറ്റലിയുടെ കലാഭംഗിയും, ഇന്ത്യയുടെ പുരാണേതിഹാസങ്ങളും ചരിത്രവും ഐതിഹ്യവുമെല്ലാം സ്പര്‍ശിച്ചു പോകുന്ന ,ആഗോള തലം തൊട്ട് കേരളത്തിലെ ഒരുള്‍നാടന്‍ഗ്രാമം വരെ അനുഭവിയ്ക്കുന്ന പ്രശ്നങ്ങള്‍ സൂചിപ്പിയ്ക്കുന്ന ഈ നോവല്‍  ഈ ഘടകങ്ങളെ എടുത്തു യര്‍ത്തിക്കാണിച്ച് ഹര്‍ഷന്റെ ഉപഗ്രഹവിക്ഷേപണവും , ശാസ്ത്രം പ്രകൃത്യനുകൂലമാക്കി മാറ്റാനുള്ള ശ്രമവുമെല്ലാം വിസ്തരിച്ച് പ്രണയത്തെ ഒരടിയൊഴുക്കായി  നിര്‍ത്തി നോവലിസ്റ്റ് ആഖ്യാനം ചെയ്യുന്ന രീതിയില്‍ രചിച്ചിരുന്നെങ്കില്‍ ഇതൊരു മികച്ച വായനാനുഭവം തരുമായിരുന്നു എന്ന് തോന്നിപ്പോകുന്നു. കഴിവുറ്റ, കഴിവ് തെളിയിച്ച രചയിതാവിന് അത് നിഷ് പ്രയാസം സാധിയ്ക്കുമായിരുന്നു.

                               പ്രണയതാഴ് വരയിലെ ദേവദാരു          
                                      ജോര്‍ജ്ജ് ഓണക്കൂര്‍
                                     ഡി സി ബുക്സ് കോട്ടയം   
                                           പേജ് :  175            
                                         വില : 100 രൂപ